Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Government

മിനിയാപൊളിസിലെ വെടിവെപ്പ്, അമേരിക്കയിൽ വീണ്ടും ഭരണസ്തംഭന ഭീഷണി

വാഷിംഗ്ടൺ: അമേരിക്കയിൽ ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം നിലയ്ക്കുന്ന ഭരണസ്തംഭന ഭീഷണി വീണ്ടും ശക്തിപ്പെടുന്നു. മിനിയാപൊളിസിൽ യുഎസ് പൗരന്മാരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതിനെത്തുടർന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ജനുവരി 24-ന് മിനിയാപൊളിസിൽ അലക്സ് പ്രെറ്റി എന്ന 37-കാരനായ നഴ്സിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നിരുന്നു. ഇതിനു മുൻപ് ജനുവരി ഏഴിന് റെനി നിക്കോൾ ഗുഡ് എന്ന യുവതിയും സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട അലക്സ് പ്രെറ്റിയെ 'ഭീകരവാദി' എന്ന് ഭരണകൂടം മുദ്രകുത്താൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനെത്തുടർന്ന്, ഇമിഗ്രേഷൻ ഏജൻസികളുടെ അധികാരങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താതെ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ.

ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കുള്ള ഫണ്ട് പാസാക്കുന്നതിന് സെനറ്റിൽ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. എന്നാൽ ഇമിഗ്രേഷൻ അറസ്റ്റുകൾക്ക് ജുഡീഷ്യൽ വാറന്‍റ് നിർബന്ധമാക്കുക, ഫെഡറൽ ഏജന്‍റുകൾ തിരിച്ചറിയൽ കാർഡുകളും ബോഡി ക്യാമറകളും ധരിക്കുക, ബലപ്രയോഗം നടത്തുന്നതിനെതിരെ കർശനമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരിക എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാതെ പിന്തുണ നൽകില്ലെന്ന് അവർ വ്യക്തമാക്കി.

വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പുതിയ ഫണ്ടിംഗ് പാക്കേജ് പാസാക്കിയില്ലെങ്കിൽ അമേരിക്കൻ ഭരണകൂടത്തിന്‍റെ പല പ്രധാന വകുപ്പുകളും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിർത്തേണ്ടി വരും. 1.2 ട്രില്യൺ ഡോളറിന്‍റെ പാക്കേജാണ് സെനറ്റിന്‍റെ പരിഗണനയിലുള്ളത്.

2025 നവംബറിൽ അവസാനിച്ച 43 ദിവസത്തെ നീണ്ട ഭരണസ്തംഭനത്തിന് ശേഷം രാജ്യം വീണ്ടുമൊരു സ്തംഭനത്തിലേക്ക് നീങ്ങുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രസിഡന്‍റ് ട്രംപും ഡെമോക്രാറ്റിക് നേതാക്കളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.

 

 

Latest News

Corehub Up